Friday, 12 October 2007

തലക്കുറി

ഇന്നു വരുന്ന കൂട്ടരും അത് ചോദിക്കുകയണെങ്കില്‍ ചെയ്യേണ്ടതെന്തെന്ന് അവള്‍ നേരത്തേതന്നെ തീരുമാനിച്ചു.
എല്ലാം പറഞ്ഞുറപ്പിച്ചതിനുശേഷം അവര്‍ പോകാനെണീറ്റപ്പോള്‍ അച്ഛനും അമ്മയും ആശ്വാസം കൊണ്ടു.അപ്പോഴാണ് ചന്ദനക്കുറിയണിഞ്ഞ വൃദ്ധന്‍ ചിരിച്ചുകൊണ്ട് അതാവശ്യപ്പെട്ടത്.അച്ഛന്റെയും അമ്മയുടെയും നടുക്കം കണ്ട്‌ ഹൃദയത്തില്‍ മന്ദഹസിച്ചുകൊണ്ട് അവള്‍ ആ കടലാസുകഷണം കുനുകുനെ കീറി അവരുടെ മുമ്പിലേക്കിടുമ്പോള്‍ നാരായണക്കണിയാരുടെ പൊട്ടിച്ചിരി മനസ്സില്‍ ഉയര്‍ന്നുകേട്ടു.

2 comments:

  1. പ്രിയ സ്നേഹിതാ

    ഇനിയും എഴുതുക...

    അങ്ങിനെ അങ്ങിനെ തര്‍ന്നു പോയ എത്ര എത്ര ജീവിത കോലങ്ങള്‍
    നമ്മുക്ക്‌ മുന്നില്‍ സാക്ഷികളായ്‌..
    ദൈവം തന്നൊരീ പുണ്യമാം ജീവിതം
    കേവലമൊരു ജാതകം തര്‍കുന്നുവോ...??


    പെരുന്നാല്‍ ആശംസകള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete